വോട്ടെടുപ്പിനു ശേഷം വോട്ടുയന്ത്രങ്ങൾ സ്ട്രോങ് റൂമുകളിലേക്ക് മാറ്റും.

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം: രാജ്യഭരണം ആർക്കെന്ന്  തീരുമാനിക്കുന്ന നിർണായക തെരഞ്ഞെടുപ്പിൽ വിധിയെഴുതാൻ കേരളം ബൂത്തിലെത്തി തുടങ്ങി. കേരളമുൾപ്പെടെ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.

മോക് പോളിന് ശേഷം രാവിലെ ഏഴു മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകീട്ട് ആറുവരെയാണ് വോട്ട് രേഖപ്പെടുത്താൻ കഴിയും. ജനാധിപത്യത്തിലെ ഏറ്റവും വലിയ അവകാശമായ വോട്ട് രേഖപ്പെടുത്താൻ 2,77,49,159 പേരാണ് ബൂത്തുകളിലേക്കെത്തുക. പോളിങ് സാമഗ്രികൾ ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥർ വ്യാഴാഴ്ച വൈകീട്ടുതന്നെ ബൂത്തുകളിലെത്തി സജ്ജീകരണം പൂർത്തിയാക്കിയിരുന്നു. വോട്ടെടുപ്പ് കുറ്റമറ്റതാക്കാൻ വിപുല ക്രമീകരണമാണ് തെരഞ്ഞെടുപ്പ് കമീഷൻ ഒരുക്കുന്നത്. ജൂൺ നാലിനാണ് വോട്ടെണ്ണൽ.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!