കോട്ടയം: കടുത്തുരുത്തി നിവാസികളുടെ ചിരകാല സ്വപ്നമായ കടുത്തുരുത്തി ബസ് ബെ ടെർമിനലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിക്കണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് സ്റ്റേറ്റ് എക്സിക്യൂട്ടിവ് മെമ്പറും, നിയോജക മണ്ഡലം പ്രസിഡന്റുമായ സന്തോഷ് കുഴിവേലിൽ ആവശ്യപെട്ടു.
ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി മണഡലം പ്രവർത്തകയോഗം ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു സന്തോഷ് കുഴിവേലി.
വലിയ തോടിന് കുറുകെ ബസ് ബേ ടെർമിനൽ നിർമിക്കുന്നതിന് സംസ്ഥാന സർക്കാർ 4 കോടി രൂപ രണ്ടായിരത്തി ഇരുപത്തിയൊന്നിൽ അനുവദിച്ചതായി എം എൽ.എ അറിയിച്ചിരുന്നു.ജില്ലയിൽ ആദ്യമായാണ് കോട്ടയം– എറണാകുളം റോഡരികിൽ പാലത്തോടു ചേർന്ന് തോടിനു മുകളിൽ ബസ് ടെർമിനൽ പദ്ധതി നടപ്പാക്കുന്നത്.
പൊതുമരാമത്ത് വകുപ്പ് ബ്രിജസ് വിഭാഗം കടുത്തുരുത്തി വലിയ തോടിന് സമീപത്ത് മണ്ണ് പരിശോധന നടത്തിയ ശേഷം തയാറാക്കിയ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിലാണ് ഇത് സംബന്ധിച്ച പദ്ധതിക്ക് രൂപം നൽകിയത്.