തിരുവനന്തപുരം : കോളേജുകൾ,ഒരു ക്രിക്കറ്റ് സ്റ്റേഡിയം,ഭാരത് പെട്രോളിയം പ്ലാന്റ് ,നിരവധി ഫ്ലാറ്റ് സമുച്ഛയങ്ങൾ,വില്ലകൾ,ആരാധനാലയങ്ങൾ,കിൻഫ്ര അപ്പാരൽ പാർക്ക് തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഉള്ള റോഡിന് വീതിയേറുന്നു.ഈ പാതയിലെ സ്ഥിരം കാഴ്ചയായ ഗതാഗത കുരുക്കിന് പരിഹാരമായി കഴക്കൂട്ടം -മേനംകുളം -ആറാട്ടുവഴി റോഡ് നാല് വരി പാതയാകും.ഭൂമി ഏറ്റെടുക്കൽ തുടങ്ങിയ കാര്യങ്ങൾക്കായി ഡി പി ആർ തയാറാക്കുവാൻ സർക്കാർ ഉത്തരവായി.
![](https://journalnews.in/wp-content/uploads/2024/01/film-song-mgma-1024x977.jpg)
കഴക്കൂട്ടം നാഷണൽ ഹൈവേയും തീരദേശ പാതയുമായി ബന്ധിപ്പിക്കുന്ന 2800 മീറ്റർ വീതിയുള്ള റോഡിനാണ് വീതികൂട്ടുന്നത്.23 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന റോഡിൽ ഇരുവശങ്ങളിലും നടപ്പാതയും, മധ്യത്തിലൂടെ മീഡിയനുകളും ഉണ്ടാകും.ഈ റോഡിലൂടെയുള്ള ഗതാഗതകുരുക്ക് ജേർണൽ ന്യൂസ് പലതവണ റിപ്പോർട്ട് ചെയ്തിരുന്നു.ഏതായാലും ഇനി ഈ ഭാഗത്തുള്ള യാത്രക്കാർക്ക് ഇതൊരു സന്തോഷ വാർത്തായായിരിക്കും എന്നതിൽ തർക്കമില്ല