തിരഞ്ഞെടുപ്പ് തീയതി കണക്കിലെടുത്താകും ബാക്കി മല്‍സര തീയതികള്‍ പ്രഖ്യാപിക്കുക

ഈ വാർത്ത ഷെയർ ചെയ്യാം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണ്‍ മാര്‍ച്ച് 22 ന് തുടങ്ങും. ചെന്നൈയില്‍ നടക്കുന്ന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. ലോകസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ 7 വരെയുള്ള 21 മല്‍സരങ്ങളുടെ ഷെഡ്യൂളാണ് ബിസിസിഐ പ്രഖ്യാപിച്ചിട്ടുള്ളത്.

ലോകസഭാ തിരഞ്ഞെടുപ്പ് തീയതി കണക്കിലെടുത്താകും ബാക്കി മല്‍സര തീയതികള്‍ പ്രഖ്യാപിക്കുക.ഉദ്ഘാടന മല്‍സരം രാത്രി 8 മണിക്കാണ്. മറ്റു മല്‍സരങ്ങള്‍ വൈകീട്ട് 3.30 തിനും രാത്രി 7.30 തിനുമുള്ള സമയക്രമമാണ് പിന്തുടരുക. മാര്‍ച്ച് 23 ന്‍റെ ആദ്യ മല്‍സരത്തില്‍ പഞ്ചാബ് കിങ്സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും.

രാത്രി കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സണ്‍ റൈസേഴ്സ് ഹൈദരാബാദിനെതിരെ ആദ്യ മല്‍സരം കളിക്കും. മാര്‍ച്ച് 24 ന് ആദ്യ മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും ലഖ്നൗ സൂപ്പര്‍ ജെയിന്‍റ്സും ഏറ്റുമുട്ടും. ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ആദ്യ മല്‍സരം മുംബൈ ഇന്ത്യന്‍സിനെതിരെയാണ്. പുറത്തിറങ്ങിയ മല്‍സരക്രമം പ്രകാരം ഡല്‍ഹി. ഗുജറാത്ത്, ആര്‍സിബി എന്നിവര്‍ 17 ദിവസത്തിനിടെ അഞ്ച് വീതം മല്‍സരങ്ങള്‍ വീതം കളിക്കും.

ഇത്തവണ ഐപിഎല്ലില്‍ ടീം ക്യാപ്റ്റന്‍സിയില്‍ രണ്ട് മാറ്റങ്ങളാണുള്ളത്. മുംബൈ ഇന്ത്യന്‍സിനെ ഹര്‍ദിക് പാണ്ഡ്യയും ഗുജറാത്ത് ടൈറ്റന്‍സിനെ ശുഭ്മാന്‍ ഗില്ലുമാണ് നയിക്കുന്നത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!