തിരുവനന്തപുരം: വഞ്ചിയൂർ പടിഞ്ഞാറെകോട്ടയില്‍ വീട്ടമ്മയെ വീട്ടിലെത്തി എയർഗണ്‍ കൊണ്ട് വെടിവച്ച സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്.
വനിതാ ഡോക്ടർ ദീപ്തി മോള്‍ ജോസിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വെടിയേറ്റ ഷൈനിയുടെ ഭർത്താവിനെതിരെ ബലാത്സംഗ കുറ്റത്തിന് പോലീസ് കേസ്സെടുത്തു.
സുജിത്തും,വനിതാ ഡോക്ടർ ദീപ്തി മോള്‍ ജോസും കൊല്ലത്തെ ആശുപത്രിയിൽ ഒരുമിച്ച് ജോലി ചെയ്യുന്ന സമയത്ത് ഇരുവരും സൗഹൃദത്തിലാകുകയും പിന്നീട സുജിത് തന്നെ പീഡിപ്പിക്കുകയുമായിരുന്നൂവെന്നാണ് മൊഴി.ദീപ്തിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സുജിത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.