തിരുവനന്തപുരം: മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത.ബാലരാമപുരത്ത് രണ്ട് വയസുകാരി മരിച്ചത്. കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് നിഗമനതത്തിലാണ് പൊലീസ്. സംഭവത്തിൽ വീട്ടുകാരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ്. കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മാവൻ, മുത്തശ്ശി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ.
വീട്ടുകാരുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് വിവരം. കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. 2 ജിവസം മുമ്പ് 30 ലക്ഷം രൂപ കാണാനില്ലെന്ന് ഇവർ പൊലീസിന് പരാതി നൽകിയിരുന്നു.
‘കുട്ടി രാവിലെ അഞ്ച് മണിവരെ അച്ഛനൊപ്പം ഉണ്ടായിരുന്നു. അമ്മയുടെ സഹോദരന്‍ കടിന്ന മുറിയില്‍ തീ കത്തിയിരുന്നതായും തീ അണച്ച് തിരികെ അമ്മയും മുത്തശ്ശിയും റൂമില്‍ എത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് അറിയുന്നത്. അച്ഛനോട് ചോദിച്ചപ്പോള്‍ താന്‍ ഉറങ്ങി കിടക്കുകയായിരുന്നു. അറിയില്ലെന്നാണ് പറഞ്ഞതെന്നും’ എം വിന്‍സെന്റ് എംഎല്‍എ പറഞ്ഞു.
തീ കത്തിയ സ്ഥലത്ത് മണ്ണെണ്ണയുടെ ഗന്ധം ഉണ്ടായിരുന്നു. കുട്ടിക്ക് ഒറ്റയ്ക്ക് വീടിന് പുറത്തേക്ക് പോകുന്ന ശീലമില്ലെന്നും അമ്മയും മുത്തശ്ശിയും പറഞ്ഞതായും എംഎല്‍എ പറഞ്ഞു. സംഭവത്തില്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെി പരിശോധന നടത്തിയിരുന്നു. പൊലീസ് ആവശ്യപ്പെട്ട പ്രകാരം ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയാണ് കുട്ടിയുടെ മൃതദ്ദേഹം കിണറ്റില്‍ നിന്ന് പുറത്തെടുത്ത്. എംഎല്‍എ പറഞ്ഞു.
സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ സഹോദരന്‍ അടക്കം രണ്ട് പേരെ പൊലീസ് കസ്റ്റഡിലിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായ ചോദ്യം ചെയ്യുകയാണ്.