ഈ വാർത്ത ഷെയർ ചെയ്യാം

ജപ്പാന്റെ ‘പുതിയ ബാബ വാംഗ’ എന്നറിയപ്പെടുന്നയാളാണ് ജാപ്പനീസ് മാംഗ കലാകാരിയായ റിയോ തത്സുകി. അവരുടെ ഒരു പ്രവചനം ലോകത്തെ ഒന്നടങ്കം മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. 2025 ജൂലായിൽ ജപ്പാനിൽ വലിയൊരു ദുരന്തം വരുന്നുണ്ടെന്ന് ആഴ്ചകൾക്ക് മുമ്പ് അവർ പ്രവചിച്ചിരുന്നു.

ജപ്പാന്റെ ‘പുതിയ ബാബ വാംഗ’ എന്നറിയപ്പെടുന്നയാളാണ് ജാപ്പനീസ് മാംഗ കലാകാരിയായ റിയോ തത്സുകി. അവരുടെ ഒരു പ്രവചനം ലോകത്തെ ഒന്നടങ്കം മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. 2025 ജൂലായിൽ ജപ്പാനിൽ വലിയൊരു ദുരന്തം വരുന്നുണ്ടെന്ന് ആഴ്ചകൾക്ക് മുമ്പ് അവർ പ്രവചിച്ചിരുന്നു.ahmedabad-plane-crashവിമാന ദുരന്തത്തിൽ അട്ടിമറി സാദ്ധ്യത കൂടുതൽ ബലപ്പെടുന്നു, തകരാറുണ്ടാകാത്ത ബ്ളാക്ക് ബോക്‌സ് തകർന്നെന്ന് റിപ്പോ‌ർട്ട്

പ്രവചനത്തിന് പിന്നാലെ ജപ്പാനിലേക്കുള്ള വിനോദ സ‌ഞ്ചാരികളുടെ വരവിൽ വൻ ഇടിവാണ് സംഭവിച്ചത്. ഈ മാസം അവസാനത്തിനും ജൂലായ് ആദ്യത്തിനുമിടയിലുള്ള വിമാന ബുക്കിംഗുകളിൽ വലിയ രീതിയിൽ കുറവുണ്ടായി.ഇപ്പോഴിതാ ‘വലിയ ദുരന്തത്തിന്റെ’ ദിവസവും സമയവുംവരെ അവർ പുറത്തുവിട്ടിരിക്കുകയാണ്. ജൂലായ് അഞ്ചിന് ജപ്പാനിലും ചില അയൽ രാജ്യങ്ങളിലും ഒരു വലിയ ദുരന്തം ഉണ്ടായേക്കാമെന്നും ഇത് വ്യാപകമായ നാശത്തിന് കാരണമാകുമെന്നും തത്സുകി തന്റെ മാംഗ പുസ്തകമായ ‘ദി ഫ്യൂച്ചർ ഐ സോ’യിൽ അവകാശപ്പെടുന്നു.ഈ പ്രവചനം കിഴക്കൻ ഏഷ്യയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്, ഇത് ഹോങ്കോംഗ്, തായ്‌‌വാൻ, ചൈന തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ജപ്പാനിലേക്കുള്ള യാത്രയിൽ ഏകദേശം 50-83% കുറവുണ്ടാക്കി. ചില എയർലൈനുകൾ ജൂലായിൽ ഷെഡ്യൂൾ ചെയ്തിരുന്ന വിമാനങ്ങൾ പോലും റദ്ദാക്കിയിട്ടുണ്ട്.

കടൽ ‘തിളച്ചുമറിയുന്നതിന്റെ’ അസ്വസ്ഥജനകമായ ഒരു ചിത്രം തത്സുകി പുസ്തകത്തിൽ വരച്ചിട്ടുണ്ട്. ഇത് വെള്ളത്തിനടിയിലെ അഗ്നിപർവ്വത സ്‌ഫോടനമോ ഭൂകമ്പ സംഭവമോ ആയി വിദഗ്ദ്ധർ വ്യാഖ്യാനിക്കുന്നു. അവരുടെ പ്രവചനമനുസരിച്ച്, ജൂലായ് അഞ്ചിന് പുലർച്ചെ 4:18 ഓടെ, ജപ്പാനും ഫിലിപ്പീൻസും ഇടയിലുള്ള സമുദ്രത്തിന്റെ അടിത്തട്ടിൽ എവിടെയെങ്കിലും ദുരന്തം സംഭവിക്കാം. ഇത് 2011ൽ ഉണ്ടായതിനേക്കാൾ വളരെ ശക്തമായ സുനാമിക്ക് കാരണമാകുമെന്നാണ് പ്രവചനം.

ഈ പ്രവചനം ഭീതിപടർത്തിയതോടെ പൊതുജനങ്ങൾ ശാന്തരായിരിക്കണമെന്നാവശ്യപ്പെട്ട് ജാപ്പനീസ് സർക്കാർ പ്രസ്താവനകൾ പുറപ്പെടുവിച്ചു. അടിസ്ഥാനരഹിതമായ കിംവദന്തികളിൽ വീഴരുതെന്ന് മിയാഗി പ്രിഫെക്ചർ ഗവർണർ യോഷിഹിരോ മുറായി പൗരന്മാരോട് അഭ്യർത്ഥിച്ചു. തത്സുകിയുടെ പ്രവചനത്തെ പിന്തുണയ്ക്കുന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്ന് സർക്കാരും ശാസ്ത്ര വിദഗ്ധരും വ്യക്തമാക്കി.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!